ശീതള പാനീയത്തിൽ ലഹരി മരുന്ന് കലർത്തി പീഡനം

തളിപ്പറമ്പ് : ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ തളിപ്പറമ്പ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസ്സെടുത്തു. തളിപ്പറമ്പ പന്നിയൂർ പള്ളിവയൽ സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് കരിമ്പം സ്വദേശിയായ ഭർത്താവ്, സുഹൃത്ത് തളിപ്പറമ്പ ടൗണിന് സമീപത്തെ അഷറഫ് എന്നിവർക്കെതിരെ കോടതി നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.

2006 ഒക്ടോബർ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവങ്ങൾക്ക് തുടക്കം. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി സംഭവ ദിവസം സുഹൃത്തുമായി രാവിലെ വീട്ടിലെത്തിയ ശേഷം കുടിക്കാനുള്ള ശീതളപാനീയത്തിൽ ലഹരിമരുന്ന് കലക്കി നൽകിയതായും കിടപ്പുമുറിയിൽ തളർന്നുറങ്ങിയ തന്നെ ഭർത്താവിന്റെ സുഹൃത്തായ അഷറഫ് പീഡിപ്പിക്കുകയും ഉണർന്നപ്പോൾ ഇയാൾ കട്ടിലിൽ തന്റെ അരികിൽ ഉറങ്ങുന്നതായും കണ്ടുവെന്നും പിന്നീട് പണം നൽകി സ്ഥലം വിട്ടെന്നും പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരി ഒന്നര വയസുള്ള കുട്ടിയുടെ അമ്മയായിരുന്നുവെന്നും പരാതിയിലുണ്ട്.

സുഹൃത്തായ അഷറഫ് പിന്നീട് പലപ്പോഴും വന്നു പോയിരുന്നുവെന്നും വിനോദ സഞ്ചാരത്തിനെന്ന വ്യാജേന ഭർത്താവ് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ വൈതൽമലക്ക് സമീപം ബൈക്കിൽനിന്ന് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും 2021 വരെയുള്ള കാലയളവിൽ പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം ഡിവൈ.എസ്.പി.ക്ക് കൈമാറി.

LatestDaily

Read Previous

റോഡരികിൽ മാലിന്യ നിക്ഷേപ കേന്ദ്രം

Read Next

ഷോക്കേറ്റ് മരിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെ മൃതദേഹം സംസ്കരിച്ചു