മദ്യലഹരിയിൽ മകൻ പിതാവനെ തള്ളിയിട്ട് കൊന്നു

ആദൂർ : ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ പാണ്ടി വെള്ളരിക്കയയിൽ 55കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് 55കാരനായ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകനെ ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാണ്ടി വെള്ളരിക്കയയിലെ കൂലിത്തൊഴിലാളി ബാലകൃഷ്ണനെയാണ് 55, ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രി ഇദ്ദേഹവും മകൻ നരേന്ദ്രപ്രസാദുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇേതത്തുടർന്ന് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.

വെള്ളരിക്കയയിലെ വീട്ടിൽ ബാലകൃഷ്ണൻ, ഭാര്യ സരോജിനി, മകൻ നരേന്ദ്രപ്രസാദ് 27, എന്നിവർ മാത്രമാണ് താമസം. ബാലകൃഷ്ണന്റെ പെൺമക്കൾ വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടി ലാണ്. മൃതദേഹത്തിൽ കാര്യമായ മുറിവുകളൊന്നും കണ്ടെത്താത്തതിനാൽ മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.

ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ ആദൂർ എസ്.ഐ. ഇ.രത്നാകരനും സംഘവും രാവിലെ തന്നെ കസ്റ്റഡിയിലെടുത്തു. നരേന്ദ്രപ്രസാദ് കൽപ്പണിക്കാരനാണ്. മൃതദേഹം ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബിന്ദു, പ്രീതി, സുനിത എന്നിവർ പരേതന്റെ മക്കളാണ്. പിതാവും മകനുമായുണ്ടായ വാക്കേറ്റത്തിൽ നരേന്ദ്രപ്രസാദ് പിതാവിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തല കല്ലിലിടിച്ചാണ് മരണമുണ്ടായത്.

LatestDaily

Read Previous

വ്രത വിശുദ്ധിയുടെ രാപ്പകലുകൾ മസ്ജിദുകൾ ഭക്തിസാന്ദ്രം

Read Next

കെറെയിൽ വിഷയത്തിൽ പ്രധാനമന്ത്രി മര്യാദ കാണിച്ചു: മുഖ്യമന്ത്രി