ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി റിമാന്റിൽ

കാഞ്ഞങ്ങാട് : ഗർഭിണിയായ ആടിനെ ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി റിമാന്റിൽ. കോട്ടച്ചേരിയിലെ ഹോട്ടൽ ജീവനക്കാരനും, തമിഴ്നാട് പുതുക്കോട്ട മേലപ്പേട്ട് മാണിക്കോട്ട് തങ്കവേലുവിന്റെ മകനുമായ ശെന്തിൽകുമാറിനെയാണ് 37, കോടതി റിമാന്റ് ചെയ്തത്.

ഇന്നലെ പുലർച്ചെയാണ് കോട്ടച്ചേരിയിൽ ശെന്തിൽ ജോലിയെടുക്കുന്ന ഹോട്ടലിലെ ഗർഭിണിയായ ആടിനെ ശുചിമുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരാൾ ഹോട്ടലിന്റെ മതിൽ ചാടിയ ശബ്ദം കേട്ട് ഹോട്ടലുടമയും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് ശെന്തിൽ കുമാറിനെ പിടികൂടിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ വളർത്തുന്ന ആട് ചത്തതായി കണ്ടെത്തി. ഹോട്ടലുടമ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശെന്തിൽകുമാർ ആടിനെ പീഡനത്തിനിരയാക്കിയ വിവരം പുറത്തുവന്നത്. ആടിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ ഹൊസ്ദുർഗ് പോലീസ്       ഇൻസ്പെക്ടർ കെ.പി.ഷൈൻ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകളടക്കം ചേർത്താണ് ശെന്തിൽകുമാറടക്കം 3 പേർക്കെതിരെ  ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.  കേസിൽ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. ശെന്തലിനെ പിടികൂടുന്നതിനിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവരെയാണ് കണ്ടു കിട്ടാനുള്ളത്.

LatestDaily

Read Previous

ഭർതൃമതിയുടെ ചിത്രം പ്രചരിപ്പിച്ച പരാതിയിൽ സൈബർസെൽ അന്വേഷണം

Read Next

വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയ മടിക്കൈ ക്ലാർക്കിനെ നാട്ടുകാർ പിടികൂടി