കാമുകിക്ക് പിറകെ ചെറുവത്തൂരിൽ കാമുകനും ജീവനൊടുക്കി

ചെറുവത്തൂർ : എലിവിഷം കഴിച്ച് ഭർതൃമതി ആത്മഹത്യ ചെയ്തതിന് പിന്നാലെ, ഭർതൃമതിയുടെ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരം 5-20-ന് ചന്തേര ട്രെയിൻ ഹാൾട്ടിന് വടക്കുവശത്താണ് ചെന്നൈ- എഗ്്മോർ ട്രെയിനിന് മുന്നിൽച്ചാടി പിലിക്കോട് കണ്ണങ്കൈ സ്വദേശി ഷൈജു ആത്മഹത്യ െചയ്തത്.

ഫെബ്രുവരി 28-നാണ് വെള്ളൂർ കൊടക്കത്തറ ലജേഷിന്റെ ഭാര്യയും, മാണിയാട്ട് സ്വദേശിനിയുമായ കെ.വി. അശ്വതി 33, എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യയുടെ മരണത്തിന് കാരണം പിലിക്കോട് കണ്ണങ്കൈയിലെ കെ.വി. ഷൈജുവാണെന്ന് കാണിച്ച് ലജേഷ് പയ്യന്നൂർ പോലീസിൽ പരാതി കൊടുത്തിരുന്നു.

പ്രസ്തുത പരാതിയെക്കുറിച്ചന്വേഷിക്കാൻ പോലീസ് കെ.വി. ഷൈജുവിനോട് പയ്യന്നൂർ പോലീസിൽ ഹാജരാകാൻ നിർദ്ദേശിച്ചതിന്റെ പിന്നാലെയാണ് ഷൈജു ഇന്നലെ വൈകുന്നേരം ട്രെയിനിന് മുന്നിൽ കയറി നിന്ന് ജീവനൊടുക്കിയത്. യുവാവിന്റെ ജഢം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി 7 കിലോ മീറ്ററോളം ഒാടി.  നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ട്രെയിൻ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ശേഷം  മൃതദേഹം എഞ്ചിനിൽ നിന്നും വേർപെടുത്തി.

പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ ഗംഗാധരൻ നാൽപാടിയുടെയും, കെ.വി. നളിനിയുടെയും മകനായ കെ.വി. ഷൈജു 38, അവിവാഹിതനാണ്. സഹോദരൻ റൈജു. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

LatestDaily

Read Previous

ഗാർഹിക പീഢനം സിബി വെട്ടത്തിന്റേയും ഭാര്യയുടെയും മകന്റെയും പേരിൽ കേസ്സ്

Read Next

സിപിഎം ഏസി ഒാഫീസ് സിക്രട്ടറിയെ മാവുങ്കാലിൽ ഭീഷണിപ്പെടുത്തി