ഹരിദാസൻ വധം: 3 ബിജെപി പ്രവർത്തകർ പിടിയിൽ

തലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകൻ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസനെ 54,  (ഫിബ്ര- 21 ന് ) പുലർച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തിട്ട് വെട്ടിനുറുക്കി ഇടത് കാൽ അറുത്തെറിഞ്ഞ ക്രൂരകൃത്യം  നടത്തിയ ആറംഗ കൊലയാളി സംഘത്തിലെ 3 പേർ പിടിയിൽ. ബി.ജെ.പി. മണ്ഡലം സിക്രട്ടറി ന്യൂ മാഹി പെരുമുണ്ടേരിയിലെ പ്രജിത്ത് എന്ന മൾട്ടി പ്രജി;കൊച്ചറ ദിനേശൻ, പ്രജൂട്ടി എന്നിവരാണ് പിടിയിലുള്ളത്.  ഇവരുടെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തും.

കൊമ്മൽ പനക്കാടൻ മുക്കിലെ ചാലിക്കണ്ടി ദീപക്, മാഹി പന്തക്കൽ ശിവശക്തിയിൽ ശരത്ത് എന്നിവരടക്കം 11 പേർ പോലീസിന്റെ  വലയിലുണ്ട്.  ഓപ്പറേഷനിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായ മൂന്ന് പേരുമത്രെ. കൊല നടത്തിയ ശേഷം ഇരുട്ടിലേക്കോടി രക്ഷപ്പെട്ട ഇവർ രഹസ്യ കേന്ദ്രത്തിൽ ഒളിവിലായിരുന്നു. ഇവിടം വളഞ്ഞാണ് അന്വേഷണ സംഘം മൂവരെയും  കസ്റ്റഡിയിലെടുത്തത്.  പിടിയിലായവരെല്ലാം സംഘപരിവാറിന്റെ സജീവ പ്രവർത്തകരും പോഷക സംഘടനകളുടെ ഉത്തരവാദപ്പെട്ട ഭാരവാഹിത്വമുള്ളവരുമാണ്.

ഇവരിൽ 2 പേർ നേരത്തെയുണ്ടായ 2 കൊലക്കേസുകളിൽ അറസ്റ്റിലായവരാണ് – വധ ഗൂഡാലോചനക്കേസിൽ നേരത്തെ അറസ്റ്റിലായ ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് കെ.ലിജേഷിന് കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയം ലിജേഷ്കൊ ലയാളികൾക്കൊപ്പമുണ്ടായിരുന്നുവെന്ന പുതിയ വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ന്യൂ മാഹി പുന്നോലിലെ കൂലോത്ത് തിറ ഉത്സവ സ്ഥലത്ത്  സിപിഎം, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ  ഏറ്റുമുട്ടലും സംഘർഷത്തിൽ ബി.ജെ.പി.പ്രവർത്തകർക്ക് പരിക്കേറ്റതുമാണ് ഹരിദാസനെ ആസൂത്രിതമായി വകവരുത്താൻ ഇടയാക്കിയതെന്നാണ് പോലീസ് നിഗമനം.

LatestDaily

Read Previous

കല്ല്യോട്ട് സിപിഎം കുടുംബത്തിന് നേരെ വധഭീഷണി : 6 പേർക്കെതിരെ കേസ്

Read Next

യുവഡോക്ടറെ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചതിൽ ദുരൂഹത