സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശ്ശേരി കോടിയേരി പുന്നോൽക്കൊരമ്പിൽ കൊല്ലപ്പെട്ടത് മത്സ്യതൊഴിലാളിയായ 50 കാരൻ

പാലയാട് രവി

തലശ്ശേരി : സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ അമ്പതുകാരനെ ആർ.എസ്.എസ്. പ്രവർത്തകരെന്ന് ആരോപിക്കുന്ന ഒരു സംഘം പാതിരാത്രിയിൽ വെട്ടിക്കൊന്നു. കോടിയേരി പുന്നോലിലെ കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസനാണ് 50,വീട്ടുമുറ്റത്ത് അറും കൊലയ് ക്കിരയായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊല. ഇന്നലെ ഞായറാഴ്ച ഉച്ചയോടെ സഹതൊഴിലാളികൾക്കൊപ്പം ജോലിക്കായി കടലിൽ പോയ ഹരിദാസൻ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തിരിച്ചു കരയിലെത്തിയത്.

പിടികൂടിയ മത്സ്യം ഏൽപ്പിച്ച ശേഷം വീട്ടിലെത്തി. ഭാര്യയോട് ചായ വെക്കാൻ പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.ചായയുമായെത്തിയ ഭാര്യ വിളിച്ചെങ്കിലും ഭർത്താവ് വിളി കേട്ടില്ല.  അന്വേഷിക്കുന്നതിനിടയിലാണ് നിലവിളി കേട്ടത്. ഹരിദാസന്റെ പതിവ് പോക്ക് വരവ് നിരീക്ഷിച്ച അക്രമി സംഘം ഇരുട്ടിൽ പതിയിരുന്നാണ് ആസൂത്രിതമായി കൊല ചെയ്തതെന്ന് കരുതുന്നു.

ക്രൂരമായി വെട്ടേറ്റ് വീണ ഹരിദാസനെ ബഹളം കേട്ടെത്തിയ പരിസരവാസികൾ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. ഒരു കാൽ വെട്ടി മാറ്റിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹിയിലും ഇന്ന് സി.പി.എം ആഹ്വാനത്തെ തുടർന്ന്‌ പകൽ ഹർത്താൽ നടന്നു.  കട, കമ്പോളങ്ങൾ തുറന്നില്ല .വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.- പരേതനായ ഫൽഗുനൻ ,ചിത്രാംഗി ദമ്പതികളുടെ മകനാണ് – ഭാര്യ : മിനി- മക്കൾ : ചിന്നു, നന്ദന : മരുമകൻ – കലേഷ്.

LatestDaily

Read Previous

40 കാരി മക്കളെയുപേക്ഷിച്ച് 28കാരനൊപ്പം വീടുവിട്ടു

Read Next

കല്ലൂരാവിയിൽ പോലീസിനെ ആക്രമിച്ച 13 പേർക്കെതിരെ കേസ്സ്