ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍ മേല്‍പ്പാലം ഫെബ്രുവരി 27ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുറക്കും.
ഇ ചന്ദ്രശേഖരന് എം എല്‍ ഏ, ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274-ന് പകരമായാണ് ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണ ചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുള്ള പാലത്തില്‍ രണ്ട് വരി ഗതാഗതത്തിനുതകുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഒരു വശത്ത് 1.5 മീറ്റര്‍ ഫൂട്ട് പാത്തു മുണ്ട്.
കാഞ്ഞങ്ങാട് നഗസരഭയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം ആക്കം കൂട്ടും. ആര്.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42-ാമത്തെ റെയിൽ മേല്‍പ്പാലമാണ് കോട്ടച്ചേരി മേല്‍പ്പാലം.