ഹോട്ടൽ കുത്തിത്തുറന്നതും കാവൽക്കാരന്റെ ഫോൺ മോഷ്ടിച്ചതും ഒരേ സംഘം

കാഞ്ഞങ്ങാട്: ടൗൺ ബസ്്സ്റ്റാന്റിന് മുന്നിൽ ബാലാജി ടവറിലുള്ള ഹോട്ടൽ ഹൈഡൻ ഫിബ്രവരി 5-ന് വെള്ളിയാഴ്ച പുലർച്ചെ കുത്തിത്തുറന്ന് കവർച്ച നടത്തിയതും, ഐവ സിൽക്സ്  വസ്ത്രാലയത്തിന്റെ കാവൽക്കാരന്റെ സെൽഫോൺ മോഷ്ടിച്ചതും ഒരേ സംഘം. ഹൈഡൻ ഹോട്ടൽ കെട്ടിടത്തിന് തൊട്ടുമുകളിലാണ് ഐവ സിൽക്സ് പ്രവർത്തിക്കുന്നത്.

ഹോട്ടൽ കുത്തിത്തുറക്കുന്നതിന് മൂന്ന് നാൾ മുമ്പാണ് വസ്ത്രാലയം കാവൽക്കാരന്റെ സെൽഫോൺ പുലർകാലം കവർന്നത്. കാവൽക്കാരൻ ഇരിക്കുന്ന സ്ഥലത്ത് സൂക്ഷിച്ച സെൽഫോണാണ് കള്ളൻ കൈക്കലാക്കിയത്. ഹോട്ടൽ കവർച്ച ചെയ്യുന്നതിന് മൂന്നുനാൾ മുമ്പ് കവർച്ചാ സംഘം ഈ കെട്ടിടത്തിന്റെ പരിസരം നിരീക്ഷച്ചതായും സെൽഫോൺ കവർച്ചയിൽ നിന്ന് ഉറപ്പാകുന്നുണ്ട്.

കെട്ടിടത്തിലുള്ള സിസിടിവി ദൃശ്യങ്ങളിൽ സെൽഫോൺ കവർച്ച ചെയ്യുന്നതും, ഹൈഡൻ ഹോട്ടലിലേക്ക് കവർച്ചക്കാർ ഇറങ്ങുന്നതും  വേഷഭൂഷാദികൾ കൊണ്ട് ഒരേ സംഘമാണെന്ന് കരുതുന്നു. വസ്ത്രാലയം കാവൽക്കാരൻ പുലർകാലം ഒന്ന് മയങ്ങിപ്പോയ സമയത്താണ് ഇദ്ദേഹത്തിന്റെ സെൽഫോൺ കവർച്ചക്കാർ കൊണ്ടുപോയത്.

LatestDaily

Read Previous

മയക്കുമരുന്ന് സംഘത്തെ അടിച്ചമർത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്

Read Next

12-കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് അട്ടിമറിച്ചെന്നാരോപണം