ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒരാൾ പാണത്തൂരിൽ; അപരൻ ഇടുക്കിയിൽ
കാഞ്ഞങ്ങാട്: ഹോസ്റ്റലിൽ ലൈംഗീക പീഡനത്തിനിരയായ പെൺകുട്ടികളിൽ നിന്ന് കോടതി രഹസ്യ മൊഴിയെടുത്തു. സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്റ്റൽ മുറിയിൽ ഒന്നിൽ കൂടുതൽ തവണ പീഡനത്തിനിരയായ 16 വയസ്സ് പ്രായമുള്ള പെൺകുട്ടികളിൽ നിന്നാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൊഴിയെടുത്തത്.
ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസ്സുകളിൽ പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് മൊഴിയെടുക്കുകയായിരുന്നു. രാത്രി 11 ന് മതിൽ ചാടിക്കടന്ന് ഹോസ്റ്റലിനകത്ത് പ്രവേശിച്ച പ്രതികൾ ഇതേ ഹോസ്റ്റലിലെ ആൾതാമസമില്ലാത്ത മുറികളിലേക്ക് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്സ്. പുലർച്ചെ 3 മണിക്കാണ് പ്രതികൾ ഹോസ്റ്റൽ വിട്ടത്.വാർഡൻ നല്ല ഉറക്കത്തിലായിരുന്നു.
മൊബൈൽ ഫോൺ വഴി ഹോസ്റ്റലിലെത്തും മുമ്പ് പ്രതികൾ പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നു. പ്രണയം നടിച്ചാണ് പീഡനമെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. പാണത്തൂരിലെ പുനീത് 19, ഇടുക്കി സ്വദേശി സുധീഷ് 22, എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു.