ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഉദ്ദേശിച്ച രീതിയിൽ ജനങ്ങളിൽ നിന്ന് ഷെയർ പണം ലഭിക്കാതിരുന്നതിനാൽ സി.പി.എം കാഞ്ഞങ്ങാട്ട് ആരംഭിക്കാൻ പദ്ധതിയിട്ട സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമായില്ല.
2021 ഡിസംബറിൽ തന്നെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കാഞ്ഞങ്ങാട്ട് പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് അഡ്വ: പി.അപ്പുക്കുട്ടൻ നവംബർ ആദ്യവാരത്തിൽ കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ ചേർന്ന ആശുപത്രി ഫണ്ട് ധനസമാഹരണ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
സഹകരണ-എക്സൈസ് വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ സംബന്ധിച്ച ചടങ്ങിലാണ് നിർദ്ദിഷ്ട ആശുപത്രി പ്രസിഡന്റ് പി.അപ്പുക്കുട്ടൻ ഇക്കാര്യം പ്രഖ്യാപിച്ചത്. അന്ന് കാഞ്ഞങ്ങാട്ടെ ധനാഡ്യർ പലരും ഒാരോ ലക്ഷം രൂപ വീതം ഷെയർ പണം മന്ത്രിയെ വേദിയിലെത്തി ഏൽപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് ഈ സഹകരണ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. സഹകരണ സൂപ്പർ സ്പെ്ഷ്യാലിറ്റി ആശുപത്രി എന്ന 10 വർഷം മുമ്പുള്ള സ്വപ്നം ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുത്തത് മുൻ നഗരസഭ ചെയർമാൻ വി.വി.രമേശനാണ്.