ഭർതൃമതിയെ വിവാഹവാഗ്ദാനം നൽകി ബലാൽസംഗത്തിനിരയാക്കി

കാഞ്ഞങ്ങാട്: ഭർതൃമതിയെ ബലാൽസംഗത്തിനിരയാക്കിയെന്ന പരാതിയിൽ വെള്ളിക്കോത്ത്  യുവാവ് അറസ്റ്റിൽ. ഫേസ്ബുക്ക് വഴി പരിചയത്തിലായ മുപ്പതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാൽസംഗത്തിനിരയാക്കിയെന്ന പരാതി.

തൈക്കടപ്പുറം സ്വദേശിനിയായ ഭർതൃമതി വെള്ളിക്കോത്ത് ഗോവിന്ദാലയത്തിലെത്തിയ  സന്ദീപിനെതിരെ 29, നൽകിയ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസാണ് സന്ദീപിനെതിരെ ബലാൽസംഗക്കുറ്റത്തിന് കേസ്സെടുത്തത്. യുവതിയെ സന്ദീപ് റാണിപുരം, കാഞ്ഞങ്ങാട്  തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നൽകി ബലാൽസംഗം ചെയ്തെന്നാണ് പരാതി. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

ഫേസ്ബുക്ക് വഴിയാണ് ഭർതൃമതി സന്ദീപുമായി പരിചയത്തിലായത്. പരിചയ ബന്ധം മൂത്ത്  പ്രണയത്തിലായതോടെ യുവാവ് ഭർതൃമതിക്ക് വിവാഹവാഗ്ദാനവും നൽകി. ഇതേ തുടർന്ന് ഇരുവരും പല തവണ ശാരീരികബന്ധത്തിലേർപ്പെട്ടു. ഏറ്റവുമൊടുവിൽ രണ്ടാഴ്ച മുമ്പാണ് യുവതി ഭർത്താവിനെയും രണ്ട് മക്കളെയുമുപേക്ഷിച്ച് സന്ദീപിനൊപ്പം വീടുവിട്ടത്.

വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തെതുടർന്നാണ് ഭർതൃമതി സന്ദീപിനൊപ്പം പോന്നത്. രണ്ടാഴ്ചയോളം ഇരുവരും ഭാര്യാഭർത്താക്കൻമാരെപ്പോലെ ഒന്നിച്ച് കഴിഞ്ഞു. വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ യുവാവ് തൈക്കടപ്പുറം കാമുകിയായ ഭർതൃമതിയെ കൈയ്യൊഴിഞ്ഞു. ഇതോടെയാണ് യുവതി പോലീസിൽ പരാതിയുമായെത്തിയത്. സന്ദീപിനെ കഴിഞ്ഞ ദിവസമാണ് ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് വെള്ളിക്കോത്തുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

LatestDaily

Read Previous

കമ്മ്യൂണിറ്റി സെന്ററിനെച്ചൊല്ലി വിവാദം ഭൂമി തട്ടിയെടുത്തുവെന്ന് യുവതി

Read Next

അറസ്റ്റിലായ ക്വട്ടേഷൻ പ്രതി സുരേഷ് വിഎച്ച്പി ഭാരവാഹി