പീഡനക്കേസ്സിൽ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് 13 വർഷം കഠിന തടവും 90,000 രൂപ പിഴയും. അജാനൂർ കൊളവയൽ ഇട്ടമ്മലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന 12 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതി അജാനൂർ ഇട്ടമ്മലിലെ സാവിത്രിയുടെ മകൻ  കെ. സനലിനെയാണ് 32, ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ ജഡ്ജ് സുരേഷ് കുമാർ ശിക്ഷിച്ചത്.

2017 നവംബർ 18 ന് വൈകുന്നേരം 4 മണിക്കാണ് കേസ്സിനാസ്പദമായ സംഭവം. വീടിന് പുറകുവശത്തുള്ള കുളിമുറിയിൽ നിന്നും കുളി കഴിഞ്ഞ് വരികയായിരുന്ന 12 കാരിയെ സനൽ കയറിപ്പിടിച്ച് ശാരീരികബന്ധത്തിലേർപ്പെട്ടതായാണ് കുറ്റപത്രം. പെൺകുട്ടിയും വീട്ടുകാരും നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ ഒരു വർഷമായി സനൽ പീഡിപ്പിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പോക്സോ, ദളിത് പീഡന നിരോധന നിയമമനുസരിച്ചും ആറോളം വകുപ്പുകളിലാണ് പ്രതിയെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് മൂന്ന് വർഷം അനുഭവിച്ചാൽ മതിയാവും. പിഴയടച്ചില്ലെങ്കിൽ 17 മാസം കൂടുതൽ തടവ് അനുഭവിക്കണം. പരാതിക്കാർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു കോടതിയിൽ ഹാജരായി 

LatestDaily

Read Previous

പദയാത്രയ്ക്കിടെ സിപിഎം ഒാഫീസിൽ കയറി കൊടിവീശി; കോൺഗ്രസ്സ് പ്രവർത്തകന് മർദ്ദനം

Read Next

ഒാട്ടോ കത്തിച്ച പ്രതിയെ ഒരു വർഷമായിട്ടും കണ്ടെത്താനായില്ല