ആഭരണം വാങ്ങാനെത്തിയ യുവതി നാലരപ്പവനുമായി മുങ്ങി

കാഞ്ഞങ്ങാട്:  നഗരത്തിലെ ജ്വല്ലറിയിൽ  സ്വർണ്ണം വാങ്ങാനെത്തിയ യുവതി നാലരപ്പവൻ സ്വർണ്ണാഭരണവുമായി മുങ്ങി. കാഞ്ഞങ്ങാട് പഴയ ബസ്്സ്റ്റാന്റിനകത്ത് പ്രവർത്തിക്കുന്ന കണ്ണേഴുത്ത് ജ്വല്ലറിയിലാണ് സംഭവം. പാദസ്സരം വാങ്ങാനെത്തിയ 45  തോന്നിക്കുന്ന യുവതിയാണ് ആഭരണവുമായി മുങ്ങിയത്.

മകൾ ആശുപത്രിയിലാണെന്നും പാദസ്സരം നോക്കാനാണ് വന്നതെന്നും ജ്വല്ലറി ജീവനക്കാരോട് യുവതി പറഞ്ഞു. മകൾക്ക് ആശുപത്രിയിൽ സ്കാനിംഗ് നടക്കുകയാണ്. ഇത് കഴിഞ്ഞ് മകളെ കൂട്ടി വന്ന് പാദസ്സരം വാങ്ങാമെന്ന് പറഞ്ഞ് യുവതി ജ്വല്ലറിയിൽ നിന്നും മടങ്ങുകയായിരുന്നു.

വൈകീട്ട് കട പൂട്ടുന്നതിന് മുമ്പ് ആഭരണങ്ങളുടെ കണക്കെടുക്കുന്നതിനിടെയാണ് നാലരപ്പവന്റെ സ്വർണ്ണ പാദസ്സരം കാണാനില്ലെന്നറിഞ്ഞത്. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ യുവതി അതിവിദഗ്ധമായി പാദസ്സരം കൈക്കലാക്കുന്ന ദൃശ്യം ലഭിച്ചു. ഉയരം കൂടിയ യുവതി മാസ്ക് ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാനായിട്ടില്ല. സിസിടിവി ക്യാമറ വിശദമായി പരിശോധിച്ച് യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ജ്വല്ലറിയുടമ ദുർഗ്ഗാഹൈസ്കൂൾ റോഡിൽ താമസിക്കുന്ന അജയ് ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. എസ്ഐ, കെ. പി. സതീഷ് ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

LatestDaily

Read Previous

ദന്ത ഡോക്ടർ സി. വി. സുരേഷ് അന്തരിച്ചു

Read Next

സ്റ്റീൽ ബോംബ് ദൃശ്യം-2 പോലീസ് പുറത്തുവിട്ടു