എടരിക്കോട്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ ചന്ദന നിവാസിൽ ബിന്ദു (51), പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് (48), വയനാട് മലയ്ക്കൽ റീന ജോർജ് (43), കോഴിക്കോട് അമ്പാടിയിലെ അബീഷ് (45), നിതിൻ (26), പൊന്നാനി പള്ളിത്തിലായി ശൈലജ (34), പട്ടാമ്പി കോമത്തൊടി അരുന്ധതി (23), ഒതുക്കുങ്ങൽ പി.ലിസിത (24), തിരുവനന്തപുരം സ്വദേശിനി രേഷ്മ (27), ബംഗാൾ സ്വദേശിനി ആനന്ദ ബസക് (30), ശാസ്താംപറമ്പിൽ അനഘ് (24), മുക്കം സ്വദേശിനി രാധാമണി (54), മാവൂർ കണ്ണംപിലാക്കൽ ലീല (60), കോഴിക്കോട് ഷഹനാസ്(29), അഭിലാഷ്(29), കോഴിക്കോട് അശ്വതി (23), കടവിൽ പറമ്പിൽ അബ്ദുൽ ജലീൽ (46) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ എടരിക്കോടിനും കോഴിക്കോടിനും ഇടയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

K editor

Read Previous

രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

Read Next

ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; പ്രതികളുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് സിപിഎം