ഉദുമ പീഡനം: പ്രതികൾ പതിനെട്ട്

ബേക്കൽ: ഉദുമ ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ 13 പേർക്കെതിരെ കൂടി പോലീസ് കേസെടുത്തതോടെ ഉദുമ പീഡനക്കേസ്സിലെ പ്രതികളുടെ എണ്ണം 18 ആയി. ഭർതൃമതി കഴിഞ്ഞ ദിവസം വനിതാ സെല്ലിൽ നൽകിയ പരാതി പ്രകാരമാണ് 13 പേരെക്കൂടി കേസ്സിൽ പ്രതി ചേർത്തത്. ഭർത്താവിന്റെ സുഹൃത്തായ പ്രവാസി തന്നെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയ ശേഷം മറ്റുള്ളവർക്ക് കാഴ്ചവെച്ചുവെന്നാണ് യുവതിയുടെ പരാതി.


തന്നെ ബലാത്സംഗത്തിനിരയാക്കിയ 5 പേർക്കെതിരെയാണ് യുവതി ബേക്കൽ പോലീസിൽ ആദ്യം പരാതി കൊടുത്തത്. പിന്നീടാണ് യുവതി 13 പേരുകൾ കൂടി ഇപ്പോൾ വെളിപ്പെടുത്തിയത്. ഷഹബാസ് പടിഞ്ഞാർ, ഷക്കീൽ പടിഞ്ഞാർ, ഇജാസ് പടിഞ്ഞാർ, ഹക്കീം പടിഞ്ഞാർ, റഊഫ്, പ്രസീത് അംബികാനഗർ, വസീം പാച്ചി, അഷറഫ്, ഗഫൂർ, മുനീർ കൊവ്വൽവളപ്പിൽ, ആസിഫ് തുടങ്ങിയ യുവാക്കളുടെ പേരാണ് യുവതി ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്.


ഇവർക്കെതിരെ കഴിഞ്ഞ ദിവസം വനിതാ സെല്ലിൽ പരാതി കൊടുത്തതോടെയാണ് പീഡനക്കേസ്സിൽ പ്രതികളുടെ എണ്ണം പതിനെട്ടായത്. പ്രവാസിയും, യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുമായ തുഫൈലാണ് യുവതിയെ ആദ്യം ലൈംഗിക പീഡനത്തിനിരയാക്കിയത്. ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ തുഫൈൽ ഭീഷണിപ്പെടുത്തി, പിന്നെയും പല പ്രാവശ്യം ലൈംഗിക ചൂഷണം നടത്തിയെന്നും, ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കാണിച്ച് അവർക്ക് കൂടി കാഴ്ച വെച്ചെന്നുമാണ് യുവതി പോലീസിൽ നൽകിയ പരാതി. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കാൽ തല്ലിയൊടിച്ച കേസ്സിൽ ഇവർക്കും, ഭർത്താവിനുമെതിരെ ബേക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.


തുഫൈൽ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ കാണിച്ചാണ് ബാക്കിയുള്ള 17 പേർ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ തുഫൈലാണ് പ്രചരിപ്പിച്ചതെന്നും, ഇവർ ആരോപിക്കുന്നു. ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ച കേസ്സിൽ യുവതിക്കും ഭർത്താവിനുമെതിരെ കേസെടുത്തതിന് പിന്നാലെയാണ്, മറ്റ് 13 പേർക്കെതിരെ ബലാത്സംഗ പരാതിയുമായി യുവ ഭർതൃമതി ബേക്കൽ പോലീസിലെത്തിയത്.

LatestDaily

Read Previous

ദുബായിൽ വഹാബ് എം പി, ഉദ്ഘാടനം ചെയ്ത കട 30 മിനിറ്റിനകം അടപ്പിച്ചു

Read Next

കുടുംബശ്രീ ഹോട്ടൽ കുടുംബ ഹോട്ടലാക്കി പാർട്ടി ഏരിയാക്കമ്മിറ്റി കണ്ണുരുട്ടി