പറശ്ശിനിക്കടവിലേക്ക് പോയ ഗൃഹനാഥൻ കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ

രാജപുരം: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീടു
വിട്ട ആളെ കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പനത്തടി ചാമുണ്ഡിക്കുന്നിലെ ഏ.ശ്രീധരൻ നായരെയാണ് 65, കർണ്ണാടക കരിക്കെ
വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്നലെ ഉച്ചയോടെ കർണ്ണാടക പോലീസാണ് നാലു ദിവസം പഴക്കമുള്ള ജഡം വനത്തിൽ
കണ്ടെത്തിയത്.  മൃതദേഹം അഴുകിയ നിലയിലായിരുന്നു. കഴിഞ്ഞ 27 മുതൽ കാണാതായ
ശശിധരൻ നായരെ, കരിക്കെ ഭാഗത്ത് കണ്ടതായി സൂചന ലഭിച്ചതിനെത്തുടർന്ന്
ഏതാനും ദിവസം മുമ്പ് കർണ്ണാടക പോലീസിന്റെയും വനപാലകരുടെയും സഹായത്തോടെ രാജപുരം പോലീസ് വനത്തിൽ തിരച്ചിൽ നടത്തിയിരുന്നതിനാൽ, ജഡം കണ്ടയ ുടൻ കരിക്കെ പോലീസ്, രാജപുരം പോലീസിന് വിവരം കൈമാറുകയായിരുന്നു.


മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു മ-ൃതദേഹം.
പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞാണ് വീട്ടിൽ
നിന്നുമിറങ്ങിയതെന്നായിരുന്നു മകൻ ശരത്ത് ചന്ദ്രൻ രാജപുരം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. യാത്രക്കിടെ വഴിയിൽ കണ്ട സഹോദരിയോടാവട്ടെ
തിരുപ്പതി ക്ഷേത്രദർശനത്തിന് പോവുകയാണെന്നാണ് പറഞ്ഞിരുന്നത്. പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികളാരംഭിച്ചു.

LatestDaily

Read Previous

ഫാര്‍മസിയുടമ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

Read Next

മഴ മാറിയിട്ടും റോഡിലെ ചതിക്കുഴികൾ തൊടുന്നില്ല