സീറോഡ് പീഡനം: ഭ്രൂണം പിതാവിന്റേത്

നിലേശ്വരം: നിരവധി പേരുടെ പീഡനത്തിനിരയായി ഗർഭം ധരിച്ച തൈക്കടപ്പുറം
സീറോഡ് പെൺകുട്ടിയുടെ ഭ്രൂണത്തിന്റെ ഉത്തരവാദി പെൺകുട്ടിയുടെ സ്വന്തം
പിതാവാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.


കോഴിക്കോട് ഫോറൻസിക് ലാബിൽ, ഭ്രൂണത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക്
വിധേയമാക്കി ലഭിച്ച സർട്ടിഫിക്കറ്റിലാണ് ഗർഭത്തിനുത്തരവാദി പെൺകുട്ടിയുടെ
പിതാവാണെന്ന് പുറത്തു വന്നത്. സാമ്പിൾ ഫലം ഇന്ന് ഉച്ചയോടെയാണ് നീലേശ്വരം
പോലീസിന് ലഭിച്ചത്.


പെൺകുട്ടിയെ നേരിട്ട് പീഡനത്തിനിരയാക്കിയ പിതാവിനെയടക്കം ആറ് പ്രതികളുടെ
ഡിഎൻഏയാണ് പരിശോധിച്ചത്. രണ്ടാഴ്ച മുമ്പാണ് ജയിലിൽ നിന്നും പ്രതികളുടെ രക്തസാമ്പിൾ പോലീസ് ശേഖരിച്ചത്.


കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയയായ
പെൺകുട്ടിയുടെ ഉദരത്തിൽ നിന്നും നീക്കം ചെയ്ത ഭ്രൂണം വീടിന് സമീപം
കുഴിച്ചിട്ട സ്ഥലത്തു നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
പീഡനക്കേസ്സിൽ പ്രതിയായ പിതാവിന് 52 വയസ്സുണ്ട്. ഇദ്ദേഹം ഇപ്പോൾ ജയിലിലാണ്.

LatestDaily

Read Previous

മടിക്കൈയിൽ ജാതിക്കാർഡ് പാർട്ടി നേതൃത്വം വീർപ്പുമുട്ടുന്നു

Read Next

ഹൊസ്ദുർഗ് ഇൻസ്പെക്ടറെ മഞ്ചേശ്വരത്തേക്ക് മാറ്റി