ജീവനൊടുക്കിയ അശ്്വിത കടുത്ത ഏകാന്തതയുടെ രക്തസാക്ഷി

കാഞ്ഞങ്ങാട്: ബേക്കൽ കാട്രമൂലയിൽ ആത്മഹത്യ ചെയ്ത പന്ത്രണ്ടുകാരി  അശ്്വിത കടുത്ത ഏകാന്തതയിൽ വീർപ്പുമുട്ടിയ പെൺകുട്ടിയാണെന്ന് കണ്ടെത്തി.       

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണസംഘം നൂലിഴ കീറി അന്വേഷണവും പരിശോധനകളും നടത്തിയിട്ടും അശ്്വിത ജീവനൊടുക്കാൻ  മറ്റ് കാരണങ്ങളൊന്നും കണ്ടെത്താനായില്ല.

ബന്ധുക്കളെയും നാട്ടുകാരെയുമടക്കം ചോദ്യം ചെയ്യലും, സൈബർ സെൽ അന്വേഷണവും ശാസ്ത്രീയ തെളിവെടുപ്പും ഒപ്പം നടന്നു.സ്കൂൾ അടച്ചതിനെ തുടർന്ന് അശ്്വിതയ്ക്ക് പുറം ലോകവുമായി ബന്ധമില്ലാതായി. കേൾവിക്കുറവ് മൂലം വീടിന് സമീപത്തുള്ള കുട്ടികളുമായി ഇടപഴകാനും മടിച്ചു.

പിതാവ് ഗൾഫിലാണ്. മാതാവ് ജോലിക്കും  പോയതോടെ ഒറ്റപ്പെട്ടുപോയ അശ്്വിത മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരിക്കാമെന്നും, ഇത് വിഷാദ രോഗത്തിലേക്ക് കടന്നിരിക്കാമെന്നുമാണ് പോലീസ് നിഗമനം.
സ്വയം ജീവിതമവസാനിപ്പിക്കാൻ അതല്ലാതെ മറ്റ് കാരണങ്ങളൊന്നും ഈ പന്ത്രണ്ടുകാരിയിൽ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്കോ ബന്ധുക്കൾക്കോ ആയിട്ടില്ല.

LatestDaily

Read Previous

റിട്ട. ബാങ്ക് ജീവനക്കാരൻ മരണപ്പെട്ടു

Read Next

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കമ്പനി എംഡിക്കെതിരെ മലപ്പുറത്ത് കേസ്