പ്രതിരോധ പ്രവർത്തനങ്ങൾ പാളം തെറ്റുമോ…?

COVID19

ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സർവ്വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലു ലക്ഷത്തിലേറെ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ എത്തിയത്. 73 പാസഞ്ചര്‍ ട്രെയിനുകളിലേക്കായി 1,49,025 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത് വരും ദിവസങ്ങളിൽ ടിക്കറ്റ് ബുക്കിംഗ് ഇതിലും വർദ്ധിക്കാനാണ് സാധ്യത.

കുടുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും നഗരങ്ങളിലെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അതു നല്ലൊരു സൂചനയാണ്. പക്ഷെ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപനം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

വരും നാളുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സ്‌റ്റേഷനുകളില്‍ ഷോപ്പുകള്‍ അനുവദിക്കുമെന്നും മന്ത്രി പറയുന്നുണ്ട്.

പല സംസ്ഥാനങ്ങളും പ്രത്യേക ട്രെയിന്‍ സർവ്വീസിനോട് സഹകരിക്കുന്നില്ല. പശ്ചിമ ബംഗാളിലേക്ക് മടങ്ങിപ്പോകാന്‍ 40 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. എന്നല്‍ 27 സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഓണ്‍ലൈന്‍ ഇ ടിക്കറ്റിംഗ് മാത്രമാണ് അനുവദിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകള്‍ വഴിയോ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ഉള്ള ബുക്കിംഗുകള്‍ ഉണ്ടായിരിക്കില്ല.

അഡ്വാന്‍സ് റിസര്‍വേഷന്‍ കാലവധി പരമാവധി 30 ദിവസമാണ്. നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ആര്‍.എ.സി, വെയ്റ്റ് ലിസ്റ്റ് എന്നിവ അനുവദിക്കുക. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കില്ല. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ നല്‍കില്ല. യാത്രാമധ്യേ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയുമില്ല. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് എന്നിവയും അനുവദിക്കില്ല. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ലഭ്യമാക്കിയാണ് യാത്ര.

യാത്രക്കാര്‍ക്ക് മാസ്‌കും ആരോഗ്യസേതു ആപ്പും നിര്‍ബന്ധമായിരിക്കും. യാത്രയ്ക്കു ഒന്നര മണിക്കൂര്‍ മുന്‍പ് സ്‌റ്റേഷനിലെത്തണം. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്ന് റെയിൽവേ പറയുന്നു.

ട്രെയിൻ വഴി പരസ്പര യാത്രകളിലൂടെ ആളുകളെത്തിയാൽ അവരെ ക്വാറന്റൈനിലാക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ വണ്ടി പാളം തെറ്റുമെന്നതിൽ ഒരു സംശയവുമില്ല. അതീവ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

LatestDaily

Read Previous

യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ച ഡോക്ടര്‍മാരില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയും

Read Next

പുല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു